Saturday 3 March 2018

ലോല - പത്മരാജന്‍

                     
                                 Download PDF
 
എന്റെ പേര് അവളില്‍ വല്ലാത്ത അമ്പരപ്പാണുണ്ടാക്കിയത്.
'സംസ്‌കൃതത്തില്‍ ഒരു പേരോ?'
'അതെ.'
'നിങ്ങള്‍ സംസ്‌കൃതമാണോ സംസാരിക്കുക?'
'അല്ല.'
'പിന്നെ?'
'മലയാളഭാഷ സംസ്‌കൃതവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നു.'
'എന്നാലും-താമരയുടെ രാജാവ് എന്ന പേരുണ്ടോ?'
'താമരയുടെ രാജാവ്?' എനിക്ക് ലജ്ജ തോന്നി. ഞാന്‍ പറഞ്ഞു:
'ഞങ്ങള്‍ താമരയെ ആരാധിക്കുന്നു.'

അവള്‍ അല്പം ലജ്ജിക്കുന്നതായി കാണപ്പെട്ടു.
എന്തോ പറയാന്‍ ബദ്ധപ്പെടുന്നതു കണ്ട് ഞാന്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ അവള്‍ താമര ആരാധ്യവസ്തുവായിത്തീര്‍ന്നതെങ്ങനെയാണെന്നു ചോദിച്ചു.

വീട് നഷ്ടപ്പെട്ട കുട്ടി - ടി പത്മനാഭന്‍


വാതില്‍ ചാരി അമ്മ ധൃതിയില്‍ കോണിപ്പടിയിറങ്ങിപ്പോകുന്ന ശബ്ദം അവന്‍ കേട്ടു. ശബ്ദം കേള്‍ക്കുവാന്‍ വേണ്ടി അവന്‍ കാതോര്‍ത്തു നില്ക്കുകയായിരുന്നില്ല. എങ്കിലും അവന്റെ സമ്മതം കൂടാതെതന്നെ, നോവേല്പിക്കുന്ന ഒരു ചെറിയ മുള്ളുപോലെ ആ ശബ്ദം അവന്റെ മനസ്സില്‍ കടന്നുചെന്നു. അവന്‍ ചുണ്ടു കടിച്ച്, വരാന്തയുടെ അറ്റത്തുള്ള തൂണിന്റെ അരികില്‍ നിശ്ചലനായി, വേദനയടക്കി നിന്നു. വെളിച്ചം പരന്നു തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ഒരു ഞായറാഴ്ച രാത്രിയുടെ ആലസ്യത്തില്‍നിന്ന് കോളനി അപ്പോഴും പൂര്‍ണമായി മുക്തമായിരുന്നില്ല. എങ്കിലും പാല്‍ക്കാരുടെയും ഉന്തുവണ്ടികളില്‍ വില്ക്കാന്‍ കൊണ്ടുവരുന്നവരുടെയും ശബ്ദം അകലെനിന്ന് കേള്‍ക്കാമായിരുന്നു. രാത്രി പെയ്ത മഴയില്‍ നനഞ്ഞു കിടക്കുന്ന മരച്ചില്ലകളില്‍നിന്ന് വണ്ണാത്തിപ്പുള്ളുകള്‍ പാടുന്നുണ്ടായിരുന്നു... സാധാരണയായി എല്ലാ പുലര്‍ച്ചകളിലും വണ്ണാത്തിപ്പുള്ളിന്റെ പാട്ടു കേള്‍ക്കാനായി അവന്‍ ചെവിടോര്‍ത്തു നില്ക്കാറുണ്ടായിരുന്നു. പക്ഷേ, ഇന്ന് എന്തോ അവന് ഒരു താത്പര്യവും തോന്നിയില്ല. മൂന്നാമത്തെ നിലയിലുള്ള അവന്റെ ഫ്‌ളാറ്റിലെ കൊച്ചു വരാന്തയില്‍നിന്നു നോക്കിയാല്‍ ലോകം മുഴുവന്‍ കാണാമായിരുന്നു. അകലെയുള്ള കുന്നുകള്‍ കുന്നുകളുടെ ചരിവിലെ കാടുകള്‍, രാവിലെ താഴ്‌വരയിലെ പാടത്തുനിന്ന് ഉയര്‍ന്നുവരുന്ന വെളുത്ത മഞ്ഞ്, മഞ്ഞിന്റെ മറയിലൂടെ പതുക്കെ പ്രഭാതരശ്മികള്‍ കടത്തുന്ന സൂര്യന്‍. ഇതൊക്കെ എന്നും അവനെ ആകര്‍ഷിച്ചുപോന്നിരുന്ന കാഴ്ചകളായിരുന്നു. പക്ഷേ, ഇന്ന് അവന്‍ അതൊന്നും കാണുകയുണ്ടായില്ല. വരാന്തയുടെ അറ്റത്തുള്ള തൂണിന്റെ അരികില്‍ അവന്‍ അസ്വസ്ഥനായി നിന്നു.

പക്ഷിയുടെ മണം - മാധവിക്കുട്ടി


                          DOWNLOAD PDF
 
കല്‍ക്കത്തയില്‍ വന്നിട്ട്‌ ഒരാഴ്‌ച കഴിഞ്ഞപ്പോഴാണ്‌ അവള്‍ ആ പരസ്യം രാവിലെ വര്‍ത്തമാനക്കടലാസില്‍ കണ്ടത്‌: `കാഴ്‌ചയില്‍ യോഗ്യതയും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇന്‍ചാര്‍ജ്ജായി ജോലി ചെയ്യുവാന്‍ ആവശ്യമുണ്ട്‌. തുണികളുടെ നിറങ്ങളെപ്പറ്റിയും പുതിയ ഡിസൈനുകളെപ്പറ്റിയും ഏകദേശ വിവരമുണ്ടായിരിക്കണം. അവനവന്റെ കൈയ്യക്ഷരത്തില്‍ എഴുതിയ ഹരജിയുമായി നേരിട്ട്‌ ഞങ്ങളുടെ ഓഫീസിലേക്ക്‌ വരിക.'
ജനത്തിരക്കുള്ള ഒരു തെരുവിലായിരുന്നു ഓഫീസിന്റെ കെട്ടിടം. അവള്‍ ഇളം മഞ്ഞനിറത്തിലുള്ള ഒരു പട്ടുസാരിയും തന്‍െറ വെളുത്ത കൈസഞ്ചിയും മറ്റുമായി ആ കെട്ടിടത്തിലെത്തിയപ്പോള്‍ നേരം പതിനൊന്നു മണിയായിരുന്നു. അത്‌ ഏഴു നിലകളും ഇരുന്നൂറിലധികം മുറികളും വളരെയധികം വരാന്തകളുമുള്ള ഒരു കൂറ്റന്‍ കെട്ടിടമായിരുന്നു. നാല്‌ ലിഫ്‌ടുകളും. ഓരോ ലിഫ്‌റ്റിന്റേയും മുമ്പില്‍ ഓരോ ജനക്കൂട്ടവുമുണ്ടായിരുന്നു. തടിച്ച കച്ചവടക്കാരും തോല്‍സഞ്ചി കൈയ്യിലൊതുക്കിക്കൊണ്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍മാരും മറ്റുംമറ്റും. ഒരൊറ്റ സ്‌ത്രീയെയും അവള്‍ അവിടെയെങ്ങും കണ്ടില്ല. ധൈര്യം അപ്പോഴേക്കും വളരെയധികം ക്ഷയിച്ചു കഴിഞ്ഞിരുന്നു. തന്റെ ഭര്‍ത്താവിന്റെ അഭിപ്രായം വകവയ്‌ക്കാതെ ഈ ഉദ്യോഗത്തിന്‌ വരേണ്ടിയിരുന്നില്ലയെന്നും അവള്‍ക്കു തോന്നി. അവള്‍ അടുത്തു കണ്ട ഒരു ശിപായിയോടു ചോദിച്ചു.