പാലക്കാട്ടു
നിന്ന് കോയമ്പത്തൂര്‍
നിരത്തിലൂടെ കഞ്ചിക്കോട്ടെത്തി
അവിടെ നിന്ന് മണ്‍താരയിലൂടെ
ചുരപ്രദേശങ്ങളിലേക്ക്
തിരിഞ്ഞു.
പരുക്കനായ
വാടക ജീപ്പിനു പോലും
സഞ്ചരിയ്‌ക്കാന്‍ പറ്റിയതായിരുന്നില്ല,
ആ
വെട്ടു വഴി.
എങ്കിലും
ഈ യാത്രയില്‍,
പത്തു
വര്‍ഷത്തിനുശേഷം ഉള്ള രണ്ടാമത്തെ
യാത്രയായിരുന്നു ഇത്,
തെയ്യുണ്ണി
ആരേയും പഴി പറഞ്ഞില്ല.
``കുണ്ടാണ്.''
മുന്നില്‍ക്കിടന്ന
വെട്ടുവഴിയിലേക്ക്
കണ്‍പായ്‌ച്ചുകൊണ്ട് ഡ്രൈവര്‍
പറഞ്ഞു.
``ഇവടെ
നിര്‍ത്തണമെങ്കില്‍
നിര്‍ത്തിക്കോളൂ.''
തെയ്യുണ്ണി
പറഞ്ഞു.
``ഞാന്‍
നടന്നുകൊള്ളാം.''
ബാക്കി
വഴി ഏതാണ്ട് രണ്ടു നാഴികയാണ്.
വിമാനത്താവളം
വരെ കാറിലും,
വീണ്ടും
വിമാനത്താവളത്തില്‍ നിന്ന്
പഞ്ചനക്ഷത്ര ഹോട്ടലിലേയ്‌ക്കും
മാത്രം സഞ്ചരിച്ചു ശീലിച്ച
തെയ്യുണ്ണിക്ക് ആ കാല്‍നടയോട്
അപ്രീതി തോന്നിയില്ല.
``വേണ്ട.
പതുക്കെ
പൂവാം,
പിടിച്ചിരുന്നാല്‍
മതി.''
``ശരി.''
മേടും
പള്ളവും നിറഞ്ഞ ആ വഴിയിലൂടെ
ജീപ്പ് സശ്രദ്ധം സഞ്ചരിച്ചു.
വന്യമായ
ആ മലയടിവാരത്തിലേക്ക്
തെയ്യുണ്ണി ആദ്യമായി കണ്ണും
കാതും തുറന്നു.
മലയില്‍
ആറ്റിത്തണുപ്പിച്ച വെയില്.
ചുരത്തിലൂടെ
മലവെള്ളം പോലെ ആര്‍ത്തിരമ്പി
പാലക്കാട്ടേയ്‌ക്ക് വീശുന്ന
കിഴക്കന്‍ കാറ്റ്.
``ബടത്തെ
മരൊക്കെ പോയി,
അല്ലേ,
ഡ്രൈവറേ?''
തെയ്യുണ്ണി
ചോദിച്ചു.
``
ഒക്കെ
വെട്ടി.
ബടെ
കാടായിരുന്നു.
ഒര്
അഞ്ചു കൊല്ലം മുമ്പു വരെ.
ആനയെറങ്ങും.''
അതെ,
കഴിഞ്ഞ
പ്രാവശ്യം താന്‍ വന്നപ്പോള്‍
ഈ വെട്ടുവഴിയുടെ ഇരുവശവും
കൂറ്റന്‍ മരങ്ങളായിരുന്നു.
തനിയ്‌ക്ക്
പേരറിയാതിരുന്ന കാട്ടുമരങ്ങള്‍.
അവയുടെ
മേലാപ്പുകളില്‍ നിന്ന്
ചീവീടുകളുടെ അക്ഷൗഹിണികള്‍
കിലുങ്ങിച്ചിലമ്പി.
ആ
യാത്രയെ തെയ്യുണ്ണി ഓര്‍മ്മിച്ചു.
യൂറോപ്പിലൂടെ
പര്യടനം നടത്തി ബോംബെയില്‍
തിരിച്ചെത്തിയ തന്നെ
സ്വീകരിക്കാന്‍ വന്ന ഭാര്യ
വിമാനത്താവളത്തില്‍ വെച്ചേ
അറിയിച്ചു,
``നാട്ടില്‍നിന്ന്
ഒരു കത്തുണ്ട്,
കൈപ്പട
കണ്ടിണ്ട് ഏട്ടന്റെയാണെന്നു
തോന്നുന്നു.''
``എന്താണാവോ
വിശേഷം?
നീ
കത്തു പൊളിച്ചില്ലേ,
ഫീബീ?''
``ഞാനങ്ങനെ
ചെയ്യാറില്ലല്ലോ.''